Friday, December 31, 2010

ഹാപ്പി ന്യൂസ്‌ ഇയര്‍


ഈ പുതുവര്‍ഷമെങ്കിലും നമുക്ക് നല്ല വാര്‍ത്തകള്‍ സമ്മാനിക്കട്ടെ!!!
ഹാപ്പി ന്യൂസ് ഇയര്‍

Tuesday, December 21, 2010

ബി. പി. എല്‍. പാന്‍റുകാര്‍ ജാഗ്രതൈ!

ലോ വെയിസ്റ്റ് ജീന്‍സ് ധരിക്കുന്ന ട്രെന്‍ഡീസ്, ചാവക്കാട് ബസ്സിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക! നിങ്ങളുടെയൊക്കെ അരക്ക് ചുറ്റും പോലീസുകാര്‍ ഒരു വര വരച്ചിരിക്കുന്നു... ഒരു സാങ്കല്പിക രേഖ... ഡീസന്‍സി ലൈന്‍ അഥവാ ഒരു തരം  ബി. പി. എല്‍.  അതുകൊണ്ട് നിങ്ങളുടെ അതിര്‍ത്തികള്‍ നിങ്ങള്‍ തന്നെ കാക്കുക. ബസ്സിറങ്ങിയതും ഒരു മുഴം  ചണനൂല്‍ വാങ്ങി ഊരാന്‍ പാകത്തില്‍ നില്‍ക്കുന്ന ആ പാന്‍റ് ഒന്നു പൊക്കിക്കെട്ടുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ പോലീസുമാമനെ കാണാതെ ഒളിച്ചു നടക്കുക. ഇനി കണ്ടാലെന്താ?? അവന്മാര്‍ വല്ലതും  ചെത്തിക്കളയുമോ എന്നൊക്കെ ചോദിച്ചാല്‍; ചിലപ്പോള്‍ ചെത്തിയേക്കാം, അല്ലെങ്കില്‍ ചന്തിക്കിട്ട് നാല് പെട കിട്ടാം... ഇനി ഇതു രണ്ടുമില്ലേലും നൂറു രൂപ പിഴ ഉറപ്പാ!!!

സംസ്ഥാനത്താദ്യമായി ബി. പി. എല്ലിനു താഴെ കാല്‍സറായി ധരിക്കുന്നവര്‍ക്ക് പിഴ ചുമത്താന്‍ ചാവക്കാട് പോലീസ് തീരുമാനിച്ചിരിക്കുകയാണ്. നവംബര്‍ മധ്യത്തിനുശേഷം ഇത്തരത്തില്‍ പൊതുസ്ഥലങ്ങളില്‍ സഭ്യതക്ക് നിരക്കാത്ത രീതിയില്‍ പാന്‍റ്സ് ധരിച്ച നൂറോളം പേരെ പിടികൂടി നൂറു രൂപ ഫൈന്‍ ഈടാക്കിയിരിക്കുകയാണ് 'ബി. പി. എല്‍. വേട്ട ടീം'.

ബസ്സുകളിലും പൊതുസ്ഥലങ്ങളിലുമുള്ള 'ചന്തിപ്രകടന'ത്തിനെതിരായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍‍, സാമൂഹ്യ സംഘടനകള്‍, സ്ത്രീ സമൂഹം എന്നിവരില്‍ നിന്നുള്ള ആവര്‍ത്തിച്ചുള്ള പരാതികളുടെ ഫലമാണത്രേ പുതിയ നടപടി. 'സഭ്യത ലൈനിന്' താഴെ പാന്‍റുടുത്തവരെ കണ്ടാല്‍ ഒന്നോ രണ്ടോ തവണ ഉപദേശം, പിന്നെ ഫൈനടി എന്നതാണത്രേ നയം.

എന്തായാലും ട്രെന്‍റികള്‍ക്കെതിരെ ഫൈന്‍ ചുമത്താനുള്ള നടപടി പൊതുസ്ഥലങ്ങളില്‍ അച്ചടക്കം ഉറപ്പുവരുത്താനുള്ള ശ്രമം മാത്രമാണെന്നും മറിച്ച് വ്യക്തി സ്വാതന്ത്രതിനെതിരായ കൈകടത്തലല്ലെന്നും അധികാരികള്‍ വ്യക്തമാക്കുന്നു.

എന്തായാലും സംഗതി കലക്കി. കേരളത്തിലെ മറ്റു സ്ഥലങ്ങളിലെ ബി. പി. എല്‍ കാര്‍ക്ക് കൂടെ ഇതു ബാധകമാക്കിയിരുന്നെങ്കില്‍ നന്നായേനെ. ഇപ്പൊ ഊരിപ്പോകും എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള പലരുടെയും കളസം കണ്ടാല്‍ ഒന്നു കൊടുക്കാന്‍ (ഐ മീന്‍, കയറ്റിക്കൊടുക്കാന്‍) ആര്‍ക്കും തോന്നും.

അല്ലെങ്കില്‍ എന്താണ് ഈ കോപ്രായത്തിനു പിന്നിലെ ചേതോവികാരം? ഉള്ളിലുള്ള വി ഐ. പി. മാലോകരെ കാണിക്കാനാണെങ്കില്‍ പിന്നെ അത് മാത്രം പോരെ? ഇതിനെക്കാള്‍ കഷ്ടമാണ് മറ്റു ചിലരുടെ കാര്യം. കാലാവധി കഴിഞ്ഞ എയര്‍കണ്ടീഷണ്‍ഡ് അണ്ടര്‍ വെയര്‍ ആയിരിക്കും മിക്കപ്പോഴു പുറത്തു കാണുക; അല്ലെങ്കില്‍ സര്‍വസ്വതന്ത്രമായ 'മറിയാന ട്രെഞ്ച്'. അപ്രതീക്ഷിതമായി ഇത്തരം കാഴ്ചകള്‍ കണ്ടു നിലവിളിക്കുന്ന പെണ്‍കുട്ടികള്‍ പാര്‍ക്കുകളിലെയും തീയറ്ററുകളിളെയും സ്ഥിരം കാഴ്ചയാണ്.

നഗരത്തിലെ ഒരു തീയെറ്ററില്‍ ഇതുപോലെ പിറകിലെ സീറ്റിലെ തരുണീമണികളെ മിച്ചഭൂമിയും കാണിച്ചു ആസ്വദിച്ചുകൊണ്ടിരുന്ന ഒരു ഞരമ്പിന്‍റെ മറിയാന ട്രെഞ്ചില്‍ തരുണികളുടെ കൂടെയുണ്ടായിരുന്ന ഒരുത്തന്‍ ഒരു ഐസ് കഷ്ണമിട്ടു. തെറി വിളിക്കാന്‍ നാക്ക് തരിച്ച അവന്‍ തിരിഞ്ഞെങ്കിലും പെണ്‍കൊടികളെക്കണ്ടതും മാനത്തെയോര്‍ത്തു പിന്‍വലിഞ്ഞു.

എന്തായാലും എല്ലാവരും പാന്‍റുകളെല്ലാം ആള്‍ട്ടര്‍ ചെയ്യാന്‍ കൊടുത്തേക്കുക‌. ലോ വെയിസ്റ്റല്ലെങ്കിലും ബെല്‍റ്റ്‌ കെട്ടാന്‍ മറന്നാലും ദാരിദ്ര്യരേഖക്ക് താഴെപ്പോകരുതല്ലോ!!!

Thursday, November 11, 2010

മിസ്റ്റര്‍ യെച്ചൂരി, താങ്കള്‍ തന്നെയാണ് താരം!!!

ഭീകരതയെ വെല്ലുവിളിച്ച് താജില്‍ താമസം, പൊണ്ടാട്ടിക്കൊപ്പം ചേരി പിള്ളാരുമായി പാട്ട്, ഡാന്‍സ് പിന്നെ സാറ്റ് കളി... എന്തൊക്കെയായിരുന്നു സര്‍ക്കസുകള്‍! ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിനെക്കണ്ട നിര്‍വൃതിയില്‍, കുതിര പ്പടയെയും ഒട്ടകപ്പടയെയും കണ്ട് വാപൊളിച്ച്, നാനോ കണ്ട് സംപ്രീതനായി, പിന്നെ പ്രസംഗിച്ച് ആളെക്കുപ്പിയിലാക്കി, ഇന്ത്യയെ പൊക്കിയടിച്ച്, കോടിക്കണക്കിനു രൂപയുടെ കച്ചവടക്കരാറും സ്വന്തമാക്കി അങ്ങേരങ്ങു പറന്നു, അടുത്ത സ്വീകരണ സ്ഥലമായ ജക്കാര്‍ത്തയിലേക്ക്!!!


പ്രസംഗിച്ച് പ്രസംഗിച്ച് വൈറ്റ് ഹൌസില്‍ എത്തിയ ആളാണ്‌ മിസ്റ്റര്‍ ബാരക് ഹുസൈന്‍ ഒബാമ. വാക്കുകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത ഒരു ഒന്നാം നമ്പര്‍ വാഗ്മി, തന്‍റെ വാക്ചാതുര്യം കൊണ്ട് ഇന്ത്യയും കുളിപ്പിച്ച് കിടത്തി എന്ന് ചുരുക്കം.


നമ്മുടെയൊക്കെ വീട്ടില്‍ ഇന്‍സ്റ്റോള്‍മെന്‍റിന്‌ സാധനങ്ങള്‍ വില്‍ക്കാന്‍ വരുന്ന കച്ചവടക്കാരനും ഇതു തന്നെയാണ് ചെയ്തിരുന്നത്. വീട്ടുകാരെ പൊക്കിയടിച്ച്, വീടിന്‍റെ വലിപ്പത്തിലും എടുപ്പിലും സൌകര്യങ്ങളിലും അത്ഭുതം കൂറി, കൊച്ചുകുട്ടികളുടെ താടി പിടിച്ചു കൊഞ്ചിച്ച്, പിന്നെ അമ്മയെ ചൂണ്ടി ആരാ ചേട്ടത്തിയാണോ എന്നൊരു നമ്പരുമിട്ടാല്‍ പിന്നെ അവിടെ എന്തും വില്‍ക്കാം!!!


ഒരു ഡോര്‍ ടു ഡോര്‍ സെയില്‍സ്മാനെ വെല്ലുന്ന പ്രകടനമാണ് ഒബാമ ഇവിടെ കാഴ്ചവെച്ചത്. നമുക്കാവശ്യമുള്ളതും ഇല്ലാത്തതും നമ്മെക്കൊണ്ട് വാങ്ങിപ്പിച്ചു. ഇന്ത്യ യു. എസ്. വാണിജ്യബന്ധം ശക്തിപ്പെടുത്താന്‍ 4400 കോടി രൂപയുടെ വ്യാപാരക്കരാര്‍ ആണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇതു മൂലം അമേരിക്കയില്‍ അരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ട്ടി ക്കാനാവുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒബാമയുടെ ഇന്ത്യന്‍ പര്യടനം അമേരിക്കന്‍ സമ്പത്ത്‌ വ്യവസ്ഥ ഉറ്റു നോക്കിക്കൊണ്ടിരുന്നതും ഇത്തരത്തിലുള്ള നടപടികള്‍ക്കായിരുന്നു. അതല്ലാതെ, കോടികള്‍ മുടക്കി തങ്ങളുടെ പ്രസിഡണ്ടിനെ അവര്‍ ഇന്ത്യയിലെക്കയച്ചത് ചുമ്മാ പാട്ടും പാടി, കുട്ടിയും കോലും കളിക്കാനായിരുന്നില്ല എന്നുറപ്പാണ്.


വന്ന സ്ഥിതിക്ക് ഇന്ത്യക്ക് ചില പ്രതീക്ഷകള്‍ നല്‍കാനും അണ്ണന്‍ മറന്നില്ല. ഔട്ട്‌ സോഴ്സിംഗ് ഇന്‍ഡസ്ട്രിക്ക് ആപ്പടിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ടെങ്കിലും യു. എന്നില്‍ സ്ഥിരാംഗത്വം ലഭിക്കാന്‍ സഹായിക്കാമെന്നു ഏറ്റിട്ടുണ്ട്, ചില നിബന്ധനകളോടെയാണെങ്കിലും.  പിന്നെ പാക്കിസ്ഥാനെപറ്റി ചിലത് പറയാതെ പറഞ്ഞും, ഇലക്കും മുള്ളിനും കേടില്ലാതെ മിസ്റ്റര്‍ സ്കൂട്ടായി...


പക്ഷെ മിസ്റ്റര്‍ പ്രസിഡന്‍റ്‌, നിങ്ങള്‍ ഞങ്ങളെ നിരാശപ്പെടുത്തി. പശ്ചിമേഷ്യയില്‍ സമാധാനം പുലരുന്നത് സ്വപ്നം കണ്ടിരുന്നവരാണ് ഞങ്ങള്‍. നിങ്ങളുടെ മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി നിങ്ങളില്‍ ഞങ്ങള്‍ക്ക് ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. ഒന്നരവര്‍ഷം മുമ്പ്, വൈറ്റ് ഹൌസിന്‍റെ സാരഥ്യം ഏറ്റെടുത്തയുടനെ അങ്ങ് ഇസ്രയേല്‍ - പലസ്തീന്‍ പ്രശ്നം പരിഹരിക്കാന്‍ മുന്‍ സെനറ്റര്‍ ജോര്‍ജ് മിച്ചലിനെ പ്രത്യേക ദൂതനായി നിയമിച്ചപ്പോള്‍ താങ്കളുടെ
ഇച്ഛാശക്തിയെ ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു.


പക്ഷെ, മൂന്നു ദിവസത്തെ താങ്കളുടെ സംഭവബഹുലമായ ഇന്ത്യാ സന്ദര്‍ശന ത്തില്‍ താങ്കള്‍ പലസതീനെപറ്റി ഒരു വാക്കുപോലും മിണ്ടാതിരുന്നത് ക്രൂരമായിപ്പോയി.


പ്രശ്നം കുറച്ച് സങ്കീര്‍ണ്ണമാണെന്നത് ഞങ്ങള്‍ക്കറിയാം. ലോകം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഒറ്റക്ക് പരിഹാരം കാണാന്‍ അമേരിക്കക്ക് സാധിക്കില്ലെന്ന് താങ്കള്‍ തന്നെ സമ്മതിച്ചിട്ടുണ്ടല്ലോ. 2009 ലെ യു. എന്‍. പൊതുസഭയില്‍ താങ്കള്‍ നടത്തിയ പ്രസംഗത്തിലെ വാക്കുകള്‍ ഓര്‍ക്കുക. ഇറാന്‍, വടക്കന്‍ കൊറിയ ആണവ പ്രശ്നങ്ങള്‍, അഫ്ഘാന്‍ യുദ്ധം, പലസ്തീന്‍ പ്രശ്നം തുടങ്ങിയവ യെല്ലാം പരിഹരിക്കുന്നത് യു. എസിന്‍റെ മാത്രം ഉത്തരവാദിത്വമല്ലെന്നാണ് അന്ന് നിങ്ങള്‍ പറഞ്ഞത്.


അങ്ങിനെയെങ്കില്‍ താങ്കളുടെ സന്ദര്‍ശനവേളയില്‍ അതിനെപ്പറ്റി ചര്‍ച്ചചെയ്യാന്‍ എന്തുകൊണ്ട് നിങ്ങള്‍ ശ്രമിച്ചില്ല? പ്രസംഗങ്ങളില്‍ പോലും താങ്കള്‍ എന്തുകൊണ്ട് അതെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല? ആങ്ങ് സാന്‍ സൂക്കിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട താങ്കള്‍ പലസ്തീനിലെയും ഇറാഖിലെയും ജനങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മൌനം പാലിച്ചതെന്ത്?  ഇവിടെവച്ച് പലസ്തീനെപ്പറ്റി അങ്ങയെ ഓര്‍മിപ്പിക്കാന്‍ ഒരു യെച്ചൂരി വേണ്ടിവന്നെങ്കില്‍, ഇവിടുന്നു പറന്നു ജക്കാര്‍ത്തയില്‍ വിമാനമിറങ്ങിയ ഉടനെ അങ്ങ് പശ്ചിമേഷ്യന്‍ സമാധാനത്തെ ക്കുറിച്ച് വാചാലനാവുകയും ചെയ്തു!


ഇടതുപക്ഷ എം. പി മാര്‍ ഒബാമയുടെ പാര്‍ലമെന്‍റ് പ്രസംഗത്തിനു ഹാജരായത് ചിലരുടെ ശെരിയും മറ്റു ചിലരുടെ തെറ്റുമായിരിക്കാം... പക്ഷെ മിസ്റ്റര്‍ യെച്ചൂരി, താങ്കളാണ്, താങ്കള്‍ തന്നെയാണ് താരം. സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറക്കാതെ, പലസ്തീന്‍ജനതയെ കുറിച്ചു നമ്മുടെ നാടിന്‍റെ, ജനങ്ങളുടെ ആശങ്ക പങ്കുവെക്കാന്‍ ധൈര്യം കാണിച്ചുവല്ലോ... ഹാറ്റ്സ് ഓഫ്‌ ടു യു.....

Wednesday, November 3, 2010

വേണ്ടത് ജനകീയ മുന്നണിയല്ല, ജനകീയ സ്ഥാനാര്‍ഥി!

ഹരിച്ചിട്ടും ഗുണിച്ചിട്ടും ഉത്തരം ഒന്നു തന്നെയാണെങ്കിലും ഒന്നുകൂടെ ഗുണിച്ചും ഹരിച്ചും നോക്കുന്നതല്ലേ നല്ലത്?? ഇതൊരു സിനിമാ ഡയലോഗ് ആണെങ്കിലും ഇന്ന് ജമാഅത്ത് പ്രസ്ഥാനം ഈ ഡയലോഗിനു പുറകെയാണ്... പുതിയ വികസന അജണ്ടകളുമായി രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങിയ ജനപക്ഷ മുന്നണിയെ ജനം തിരസ്കരിച്ചെ ങ്കില്‍ അതിന്‍റെ കാരണം അന്വേഷിക്കാതെ കണക്കുകള്‍ നിരത്തി തങ്ങള്‍ ശക്തരാണ് എന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് ജമാഅത്തെ ഇസ്ലാമി.

ജനം തിരസ്കരിച്ചു എന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും ഇനി ആരെ ബോധ്യപ്പെടുത്താനാണീ കണക്കുകള്‍? 'ഇടതു - വലതു മുന്നണികളുടെയും മതസംഘടനകളുടെയും സംഘടിത നീക്കങ്ങളെ അതിജീവിച്ച് രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങിയ ജനകീയ മുന്നണികള്‍ക്ക് ചെറുകക്ഷികളേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാനായി' എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. നില മെച്ചപ്പെടുത്തി, ശതമാനം കൂടി, കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ മെച്ചം തുടങ്ങി, വോട്ടെണ്ണലിനു ശേഷം രാഷ്ട്രീയകക്ഷികള്‍ ആവര്‍ത്തിക്കുന്ന സ്ഥിരം പല്ലവികളാണിവ.

ഇന്നത്തെ മാധ്യമം റിപ്പോര്‍ട്ടനുസരിച്ച് പെരിന്തല്‍മണ്ണ നഗരസഭയില്‍ മുന്നണി നേടിയ 52 വോട്ട് സി. പി. എം കോട്ട പിടിച്ചെടുക്കാന്‍ യു. ഡി. എഫിനെ സഹായിച്ചത്രെ? 40 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ലീഗ് സ്വതന്ത്ര വിജയിച്ച വാര്‍ഡില്‍ മുന്നണിയില്ലായിരുന്നെങ്കില്‍ നഗരസഭാ ഭരണം ഇടത് നില നിര്‍ത്തുമായിരുന്നെന്നുവത്രെ! അങ്ങിനെയാണെങ്കില്‍ മുന്നണിയുടെ രംഗപ്രവേശം ആര്‍ക്കാണ് ഗുണം ചെയ്തത്? വര്‍ഷങ്ങളായി യു. ഡി. എഫിനെതിരായി പ്രവര്‍ത്തകരെക്കൊണ്ട് വോട്ടു ചെയ്യിപ്പിച്ച പ്രസ്ഥാനം ഇപ്പൊ അവരെ സഹായിക്കുന്നു. വിവിധ വാര്‍ഡുകളിലെ  മുന്നണി സ്ഥാനാര്‍ഥികള്‍ ജയപരാജയങ്ങള്‍ തീരുമാനിച്ചെന്നവകാശപ്പെടുമ്പോള്‍ തന്നെ ആ വാര്‍ഡുകളില്‍ വര്‍ഗീയ ശക്തികള്‍ ജയിച്ചുകയറുമ്പോള്‍ തോല്‍ക്കുന്നത് മതേതരവിശ്വാസികളാണ്.

അമിതമായ വിജയപ്രതീക്ഷയില്‍ നിന്നുണ്ടായ ഇച്ചാഭംഗം; അതിനു മറയിടാന്‍ ഇത്തരം കണക്കിലെ കളികളുടെ ആവശ്യമില്ല. അല്ലാതെ തന്നെ ഞങ്ങള്‍ വോട്ടര്‍മാര്‍ക്ക് മനസ്സിലാകും. മതരാഷ്ട്രത്തിന്റെ പേര് പറഞ്ഞു ഇന്ത്യയിലെ മതേതര ജനാതിപത്യരീതികളെ അങ്ങേയറ്റം എതിര്‍ക്കുകയും തിരഞ്ഞെടു പ്പുകളില്‍ വളരെ വിചിത്രമായ വോട്ടിംഗ് രീതികള്‍ പിന്തുടരുകയും ചെയ്തിരുന്ന ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയപ്രവേശം നടത്തിയപ്പോള്‍ മുഖ്യധാര പാര്‍ട്ടികള്‍ അവര്‍ക്കെതിരെ രംഗത്തെത്തിയത് സ്വാഭാവികം. എന്നാല്‍ മുന്നണി മുന്നോട്ട് വെച്ച ആശയങ്ങളും അജണ്ടകളും ചിലരെയെങ്കിലും സ്വാധീനിച്ചിരുന്നു. പക്ഷെ സ്ഥാനാര്‍ഥി നിര്‍ണ്ണയം മുതല്‍ സമ്മതിദായകരെ  മനസ്സിലാക്കുന്നിടത്ത് വരെ ഗുരുതരമായ പിഴവ് സംഭവിച്ചു.

അഞ്ഞൂറിലധികം വാര്‍ഡുകളില്‍ മത്സരിച്ച മുന്നണി ജയിച്ചത് വെറും ഒന്‍പതു സീറ്റില്‍. പിന്നെയുള്ളത് ഓരോ വാര്‍ഡിലും നേടിയ വോട്ടുകളുടെ കണക്കുകള്‍... അധികവും രണ്ടക്ക സംഖ്യകള്!!! ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ, പ്രതേകിച്ചൊരു ആദര്‍ശവുമില്ലാതെ തമാശക്ക് മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി കള്‍ക്ക് പോലും ലഭിച്ചിട്ടുണ്ട് മുപ്പതും നാല്പതും വോട്ടുകള്‍!

കിട്ടിയ വോട്ടിന്‍റെ എണ്ണം തന്നെയാണ് പ്രശനം. 15 വാര്‍ഡില്‍ മത്സരിച്ച മുന്നണിക്ക്‌ ഞങ്ങളുടെ വാര്‍ഡില്‍ ലഭിച്ചത് പത്തും പതിനഞ്ചും  വോട്ടുകള്‍. മുന്നണിയുടെ കണക്കു കൂട്ടലുകള്‍ പിഴച്ചു. ഇരുപതില്‍ താഴെ പ്രസ്ഥാന വോട്ടുകള്‍ മാത്രമുള്ള ഒരു വാര്‍ഡില്‍നിന്നും അവര്‍ മറിയുമെന്നു വിജാരിക്കുന്നത് ഇരുന്നൂറും മുന്നൂറും വോട്ടുകളാണ്. ഇടതു വലതു മുന്നണികള്‍ പോലും പ്രതീക്ഷിക്കാന്‍ ധൈര്യം കാണിക്കാത്ത എണ്ണം!!!

(മുന്നണി സ്ഥാനാര്‍ഥിയായി മത്സര രംഗത്തുണ്ടായിരുന്നു ഒരാളുടെ ബ്ലോഗ്‌ പോസ്റ്റ്‌ മെയില്‍ വഴി കിട്ടിയത് തിരഞ്ഞെടുപ്പിന്‍റെ തലേ ദിവസമായിരുന്നു. ഒടുക്കത്തെ ആത്മ വിശ്വാസം നിറഞ്ഞ ഒരു പോസ്റ്റ്‌. വിവേകമില്ലാത്ത, വിവരമില്ലാത്ത അടിമകളാണ് വോട്ടര്‍മാര്‍ എന്ന് ദ്യോതിപ്പിക്കുന്ന തലക്കെട്ടും.  നൂറു ശതമാനമില്ലെങ്കിലും തൊണ്ണൂറു ശതമാനവും ഉറപ്പുണ്ടായിരുന്നത്രേ ജയിക്കുമെന്ന്. എന്നിട്ടോ??? 'നിസ്സഹായരും അടിമകളുമായ വോട്ടര്‍മാര്‍' ചതിച്ചു!!! ഫലം വന്ന ഉടനെ വന്നു അടുത്ത പോസ്റ്റ്‌. തോറ്റത് നന്നായി, കൂടുതല്‍ സ്വതന്ത്രയായി എന്ന രീതിയില്‍. തോല്‍വി എന്തുകൊണ്ട് സംഭവിച്ചു എന്ന്‍ പരിശോധിക്കുന്നതിനു പകരം ജയിച്ചവരെ കളിയാക്കുന്നു. തങ്ങള്‍ മാത്രം ബോധവും വിവരവുമുള്ളവര്‍ എന്ന ചിന്ത അഹങ്കാരമാല്ലാതെ മറ്റെന്താണ്? "മുജാഹിദുകള്‍ പലതും പറയുന്നുണ്ട്. അവര്‍ യഥാര്‍ത്ഥ വിശ്വാസികളാണ് എങ്കില്‍, മൂല്യങ്ങള്‍ക്ക് സ്ഥാനം കൊടുക്കാനുള്ള ജമാഹത്തിന്‍റെ ഈ ശ്രമത്തെ അംഗീകരിച്ചേനെ..." ഈ വാക്കുകള്‍ എന്നെ ആകര്‍ഷിച്ചു. ഞാന്‍ ഒരു മുജാഹിദ് അല്ല... എന്നാലും പറയാം... ഞാനും മൂല്യത്തിനു വില കല്‍പ്പിക്കുന്നു. പക്ഷെ ജമാഅത്തിന്‍റെ മൂല്യമാപിനിയുടെ ഗുട്ടന്‍സ് ആണെനിക്ക് മനസ്സിലാകാത്തത്. 'തെരഞ്ഞെടുപ്പിലെ സാമുദായിക ധ്രുവീകരണം' എന്ന എ. ആറിന്‍റെ ലേഖനം ശ്രദ്ധിക്കുക. "....മങ്കടയില്‍ വീശിയടിച്ച മഞ്ഞളാംകുഴി അലി തരംഗത്തില്‍ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളാകെ അട്ടിമറിഞ്ഞത് എല്ലാ മാധ്യമങ്ങളുടെയും ശ്രദ്ധാകേന്ദ്രമായി. പക്ഷേ  എന്താണീ അലി ഇഫക്ട്? സിനിമാനിര്‍മാതാവും വ്യവസായിയും ബിസിനസുകാരനുമായ അലി ഇടതുമുന്നണിയിലായിരുന്നപ്പോഴും മുന്നണിവിട്ട് വലതുമുന്നണിയുടെ സഹയാത്രികനായപ്പോഴും അദ്ദേഹം ജനങ്ങളെ സ്വാധീനിച്ച വിധം എങ്ങനെയെന്ന് ആരും പരിശോധിച്ചുകണ്ടില്ല. അതുപോലെ എല്ലാ ജില്ലകളിലെയും പട്ടികജാതി-പട്ടികവര്‍ഗ കോളനികളിലും ചേരിപ്രദേശങ്ങളിലും പോളിങ്ങിന്റെ തലേ രാത്രി നടന്ന 'ജലസേചന' ഓപറേഷന്റെ കഥകള്‍ മാധ്യമങ്ങളിലൂടെ അനാവരണം ചെയ്യപ്പെട്ടില്ല...."  പക്ഷെ എന്നിട്ടും മങ്കടയില്‍ അലിക്കല്ലേ ജമാഅത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ മൂല്യം കണ്ടെത്തിയത്? അന്ന് ഇതിനെപ്പറ്റിയൊന്നും അറിയില്ലായിരുന്നോ അതോ സൌകര്യപൂര്‍വ്വം മറന്നോ??)

എതിര്‍ സ്ഥാനാര്‍ഥികളുടെ വീഴ്ചകളും കുറ്റങ്ങളും വോട്ടായി മുന്നണിയുടെ പെട്ടിയില്‍ വീഴുമെന്നു വെറുതെ മോഹിച്ചു.  വ്യതിഹത്യ നടത്താന്‍ സാധിക്കാത്തത്ര നല്ല വ്യക്തികളെയാണ് വികസന സമിതിക്കാര്‍ സ്ഥാനാര്‍ഥി കളാക്കിയത് എന്നത് ശെരിയായിരിക്കാം. പക്ഷെ വിരലിലെണ്ണാവുന്ന സ്ഥലങ്ങളിലൊഴിച്ചു, അവര്‍ നിര്‍ത്തിയ സ്ഥാനാര്‍ഥികളുടെ ജനപിന്തുണ എത്രതോളമുണ്ടെന്നു ഒരിക്കല്‍ പോലും അന്വേഷിച്ചില്ല...  പ്രസ്ഥാനക്കാര്‍ മാത്രമായിരുന്നില്ല അത് തീരുമാനിക്കേണ്ടത്... സധാരണക്കാരായ നിഷ്പക്ഷ്മതികളോട് അന്വേഷിക്കാമായിരുന്നു... ജോലി, കുടുംബം, പിന്നെ പ്രസ്ഥാനം ഇത് മാത്രമായി നടക്കുന്ന, ജനകീയ പ്രശ്നങ്ങളില്‍ ഒരിക്കല്‍ പോലും ഇടപെടാതിരുന്ന, അയല്‍ക്കാരുമായിപോലും വലിയ അടുപ്പമില്ലാത്ത ഒരാള്‍ക്ക് എങ്ങിനെ ഒരു വാര്‍ഡിനെ പ്രധിനിധീകരിക്കാനാവും.. അവരെ തിരസ്ക്കരിച്ച വോട്ടറെ എങ്ങിനെ കുറ്റപ്പെടുത്തും?

ഉദാഹരണത്തിന് എന്‍റെ വാര്‍ഡ്‌... ലീഗുകാര്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലം (അല്ലെങ്കില്‍ അവര്‍ അങ്ങിനെ അവകാശപ്പെടുന്നു. മുസ്ലിം ഭൂരിപക്ഷ വാര്‍ഡ്‌ എന്ന് മറുവിഭാഗവും പറയുന്നു). കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ലീഗുകാര്‍ നിസ്സഹകരിച്ചു. ഇടതുസ്വതന്ത്രന് വോട്ടു ചെയ്യാനും പല ലീഗുകാര്‍ക്കും വിഷമമുണ്ടായിരുന്നു. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയെ എതിര്‍ക്കുന്നതിനു ലീഗുകാര്‍ കാരണമായി പറഞ്ഞത് അയാളുടെ സ്വഭാവദൂഷ്യമായിരുന്നു... ആകെ ധര്‍മസങ്കടത്തിലായ ലീഗുകാര്‍ വികസന മുന്നണി സ്ഥാനാര്‍ഥി ഒരു ജനകീയനായിരുന്നെങ്കില്‍ എന്ന് വല്ലാതെ ആശിച്ച ഒരു സന്ദര്‍ഭമായിരുന്നു അത്. പാര്‍ട്ടിയും ആദര്‍ശവും ഒന്നും നോക്കാതെ അവര്‍ മുന്നണിക്ക്‌ വോട്ടു ചെയ്യുമായിരുന്നു, ഒരിക്കല്‍ പോലും തിരഞ്ഞെടുപ്പില്‍ ജമാഅത്തുകാര്‍ യു. ഡി. എഫ്.  സ്ഥാനാര്‍ഥികള്‍ക്ക് 'മൂല്ല്യം' കല്പിച്ചി രുന്നില്ലെങ്കിലും!.

അഴിമതിയില്ലാത്ത, നല്ല വ്യക്തിത്വങ്ങളാണ് പഞ്ചായത്ത് ഭരണം കയ്യാളേണ്ടത് എന്നതില്‍ തര്‍ക്കമില്ല. ഓര്‍ക്കുക, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കക്ഷി രാഷ്ട്രീയത്തെക്കാള്‍ സാധാരണ വോട്ടര്‍മാരെ സ്വാധീനിക്കുന്നത് സ്ഥാനാര്‍ഥിയുടെ വ്യക്തിബന്ധങ്ങളായിരിക്കും. ജനങ്ങളുമായി അടുത്തിടപഴകുന്ന, വോട്ടര്‍മാര്‍ക്കറിയുന്ന, വോട്ടറെയറിയുന്ന സ്ഥാനാര്‍ഥികള്‍ക്കായിരിക്കും അവിടെ മുന്‍‌തൂക്കം. റിലീഫ് പ്രവര്‍ത്തനങ്ങളോ പലിശരഹിത വായ്പാ പദ്ധതികളോ വോട്ടായി മാറുമെന്നു കരുതരുത്.

Thursday, October 28, 2010

ആ ഒരു വോട്ട് ആരുടേത്?

തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ - 2

നാട്ടിലെ പൌര പ്രമുഖനായിരുന്നു ജബ്ബാര്‍ഹാജി. പേരെടുത്ത തറവാട്, ഇഷ്ടം പോലെ കാശ്... ആരെയും കൂസാത്ത പ്രകൃതം, ആറടി രണ്ടിഞ്ചു  ഉയരവും നൂറ്റിനാല്പതു കിലോ തൂക്കവുമുള്ള ഒരു ആജാനബാഹു. അയാളൊന്നു നോക്കിയാല്‍ തന്നെ ഞങ്ങള്‍ കുട്ടികളൊക്കെ പേടിച്ചു മൂത്രമൊഴിക്കുമാ യിരുന്നു. എപ്പോഴും നാലോ അഞ്ചോ ശിങ്കിടികളുമായി മാത്രം നടക്കുമായി രുന്നുള്ള ഹാജിയാരെ നാടുകാര്‍ക്കെല്ലാം ഒരു പേടി കലര്‍ന്ന ബഹുമാന മായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ്. ഹാജിയാരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്നു കാര്യസ്ഥന്മാര്‍ക്കൊരു പൂതി. ഹാജിയാര്‍ പഞ്ചായത്തിലെത്തിയാല്‍ തങ്ങള്‍ക്കും കുറെ ലാഭമുണ്ടാകുമെന്നവര്‍ കണക്കുകൂട്ടി. ജോതിഷത്തില്‍ വല്യ വിശ്വാസമില്ലത്തതിനാല്‍, ശനിയുടെ വിഘ്നവും വ്യാഴത്തിന്‍റെ ശല്യവുമൊന്നും കാര്യമാക്കാതെ ഹാജിയാരും ഗോദയിലെക്കിറങ്ങി.

മുന്നണികളൊന്നും വാഗ്ദാനവുമായി സമീപിക്കാത്തതിനാല്‍ ഹാജിയാര്‍ സ്വതന്ത്രനായിത്തന്നെ മത്സരിക്കാന്‍ തീരുമാനിച്ചു. "നമ്മുടെ പ്രിയങ്കരനായ സ്ഥാനാര്‍ഥി ജബ്ബാര്‍ ഹാജിക്ക് "ചെണ്ട" അടയാളത്തില്‍ വോട്ടുകള്‍ ചെയ്തു വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു....." പ്രചരണം ജോറായി നടന്നു.
വര്‍ഷങ്ങളായി ഇടതു-വലതു മുന്നണികള്‍ മാറി മാറി ഭരിക്കുന്ന വാര്‍ഡില്‍ പുഷ്പംപോലെ ജയിക്കുമെന്നായിരുന്നു ശിങ്കിടികള്‍ പ്രചരിപ്പിച്ചിരുന്നത്. ഹാജിയാരും അത് വിശ്വസിച്ചു.

ദിവസങ്ങള്‍ കഴിഞ്ഞതോടെ ഹാജിയാര്‍ക്ക് സംഗതി കത്തിത്തുടങ്ങി. തമ്പ്രാ എന്ന് വിളിച്ചു തന്‍റെ മുന്നില്‍ ഒച്ചാനിച്ചു നിന്നിരുന്നവനൊക്കെ തന്‍റെ കണ്മുന്‍പില്‍ എതിര്‍സ്ഥാനാര്‍ഥിയുടെ പോസ്റ്ററൊട്ടിക്കുന്നത് കണ്ടപ്പോള്‍ ഹാജിയാര്‍ക്ക് നിയന്ത്രിക്കാനായില്ല. എന്തിനധികം, സജീവ ഇടതുപക്ഷ പ്രവര്‍ത്തകനായിരുന്ന മകന്‍ പോലും ഹാജിയാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ല.

കാശ് ചെലവാക്കിയാണെങ്കിലും ജയിക്കണമെന്ന വാശിയായി ഹാജിയാര്‍ക്ക്. സ്വത്തിന്‍റെ കാര്യം പറഞ്ഞു ഭീഷണിപ്പെടുത്തി മകനെ ഒപ്പം കൂട്ടി. വോട്ടു ചോദിക്കാന്‍ വീടുകള്‍ കയറിയിറങ്ങുമ്പോള്‍ ഓരോരുത്തര്‍ക്കും കൈമടക്കു കൊടുത്തു വോട്ടുകള്‍ ഉറപ്പാക്കി.

ഹാജിയാരുടെ ക്വാറിയില്‍ പണിയെടുക്കുന്ന തമിഴ്നാട്ടില്‍ നിന്നുള്ള അന്‍പ തോളം വോട്ടര്‍മാരുണ്ടായിരുന്നു ആ വാര്‍ഡില്‍. ഹാജിയാരുടെ വക ലോഡ്ജില്‍ താമസിക്കുന്ന അവരെ രംഗത്തിറക്കാന്‍ തന്നെ ഹാജിയാര്‍ തീരുമാനിച്ചു. ഏതൊക്കെ വോട്ടുകള്‍ മറിഞ്ഞാലും അവര്‍ ഒരിക്കലും ഹാജിയാരെ കൈവിടുമായിരുന്നില്ല. പോസ്റ്റ്ഓഫീസില്‍ അമ്പതു രൂപ കൊടുത്തു അക്കൗണ്ട്‌ തുടങ്ങി ഹാജിയാര്‍ തന്നെ അവര്‍ക്കൊക്കെ തിരിച്ചറിയല്‍ രേഖ ഉണ്ടാക്കി. എതിര്‍ സ്ഥാനാര്‍ഥികള്‍ സ്വാധീനിക്കാതിരിക്കാന്‍ ദിവസങ്ങളോളം അവരെ പുറംലോകം കാണിച്ചില്ല. ആവശ്യമുള്ള ഭക്ഷണവും മറ്റും അവിടെത്തിക്കാന്‍ ആളെ ഏര്‍പ്പാട് ചെയ്തു.

തിരഞ്ഞെടുപ്പ് ദിവസം വന്നെത്തി. തലേന്നത്തെ 'വോട്ടുരാവില്‍' ലക്ഷങ്ങളാണ് ഹാജിയാര്‍ ഒഴുക്കിയത്. ബൂത്ത്‌ ഏജന്റ് ആയി മകനെത്തന്നെ നിയമിച്ചു. എല്ലാം ഭദ്രമെന്നുറപ്പ് വരുത്തി രാവിലെ വോട്ടു ചെയ്യാന്‍ ബൂത്തിലെത്തിയ ഹാജിയാര്‍ ആകെ തളര്‍ന്നു. തന്‍റെ വോട്ടു ആരോ ചെയ്തിരിക്കുന്നു. അപമാനവും ദേഷ്യവും കാരണം ഹാജിയാര്‍ക്ക് ഹാലിളകി. പോളിംഗ് സ്റ്റേഷന്‍റെ വാതില്‍ നിറഞ്ഞു നിന്ന ഹാജിയാരെ അനുനയിപ്പിച്ചു പുറത്താക്കാന്‍ ഉദ്ധ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അപ്പോഴാണ്‌ ഒന്നുമറിയാതെ പോലെ മൂലക്കിരിക്കുന്ന ബൂത്ത്‌ ഏജന്റായ മകനെ ഹാജിയാര്‍ കണ്ടത്. "ഫ്ഭ നായെ... തന്തക്കിട്ടാണോ അന്റെ പണി," എന്നും പറഞ്ഞു അവന്‍റെ മുഖത്തിനിട്ടൊന്നു പൊട്ടിച്ചു, കൂടെ "പൊരേലോട്ടു ബാ.കാണിച്ചു തരാം ഞാന്‍" എന്നൊരു ഭീഷണിയും.

എന്തായാലും പോയത് പോയി. ടെണ്ടര്‍ വോട്ട് ചെയ്തു ഹാജിയാര്‍ പുറത്തിറങ്ങി. തന്‍റെ ഒരു വോട്ടു പോയാലും സാരമില്ല. അണ്ണന്മാരുടെ അമ്പതു കിട്ടിയാല്‍ തന്നെ രക്ഷപ്പെടും. അവരെ നാല്മണി സമയത്ത് ഇറക്കിയാല്‍ മതിയെന്ന് ശിങ്കിടികളെ ശട്ടംകെട്ടി ഹാജിയാര്‍ വീട്ടിലേക്ക് പോയി.

നാല് മണിക്ക് അണ്ണന്മാരുടെ 'ഉറച്ച' വോട്ടുകളെ ബൂത്തിലെത്തിക്കാന്‍ ലോഡ്ജിലെത്തിയ ഹാജിയാരുടെ ആളുകള്‍ കണ്ടത് ഉറക്കാത്ത ചുവടുകളും പിഴക്കുന്ന നാക്കുമായി വാളുവെക്കുന്ന  അണ്ണന്മാരെയാണ്. വോട്ടു ചെയ്യാന്‍ പോയിട്ട് നേരെ നില്‍ക്കാന്‍ പോലും ശേഷിയില്ലായിരുന്നു അവറ്റകള്‍ക്ക്.

എല്ലാ സൌകര്യങ്ങളും ചെയ്തുകൊടുത്ത ഹാജിയാര്‍ പക്ഷെ ഇങ്ങിനൊരു ചതി പ്രതീക്ഷിച്ചിരുന്നില്ല. അണ്ണന്മാരുടെ വീക്നെസ് ശെരിക്കും അറിയാമായിരുന്ന എതിര്‍സ്ഥാനാര്‍ഥികളുടെ ആള്‍ക്കാര്‍ രഹസ്യമായി അണ്ണന്മാരെ സല്‍ക്കരിച്ചു. മുല്ലപ്പെരിയാറിന്‍റെ പേരില്‍ മലയാളികളോടുള്ള വൈരമെല്ലാം മറന്ന തമിഴ്മക്കള്‍ മലയാളിയുടെ സ്നേഹം നിറഞ്ഞ സല്‍ക്കാരം  സ്വീകരിച്ചു!!!

അങ്ങിനെ ഇരുന്നൂറിലധികം വോട്ടുകള്‍ക്ക് ഹാജിയാര്‍ പൊട്ടി. പിന്നീടൊരിക്കലും ഹാജിയാര്‍ ഇലക്ഷനില്‍ മത്സരിച്ചിട്ടില്ല. എന്നാല്‍ ആ മഹാദുരന്തത്തിന്‍റെ പ്രേതം ഇന്നും ഹാജിയാരെ വിട്ടൊഴിയുന്നില്ല... അതുവരെ നാട്ടുകാര്‍ക്കെല്ലാം അയാള്‍ ജബ്ബാര്‍ ഹാജിയായിരുന്നെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം 'ചെണ്ട ജബ്ബാര്‍ ഹാജി'യായി.

ആന്‍റി ക്ലൈമാക്സ്‌
ഇത്രയും ആണ് കഥ. പക്ഷെ ഇതിനോടനുബന്ധിച്ചു പല അനുബന്ധകഥകളും ഹാജിയാരുടെ പേരില്‍ നാട്ടില്‍ അടിച്ചിറക്കി. 'ജബ്ബാര്‍ഹാജി ഇലക്ഷനില്‍ തോറ്റപോലെ' എന്നൊരു പ്രയോഗം പോലും നാട്ടിലുണ്ടായി. അതിലൊരു കഥ ഇങ്ങിനെ.

ഇലക്ഷനില്‍ അന്തസായി തോറ്റ ഹാജിയാര്‍ക്ക് കിട്ടിയത് ഒരേ ഒരു വോട്ട്. ഹാജിയാരുടെ വോട്ട് മറ്റാരോ ചെയ്തത് കാരണം ആ ഒരു വോട്ട് ആരുടെതെന്നായിരുന്നു വലിയ ചര്‍ച്ചാവിഷയം. പക്ഷെ അത് തന്‍റെ ഭാര്യയുടെതാണെന്ന കാര്യത്തില്‍ ഹാജിയാര്‍ക്ക് സംശയമൊന്നുമില്ലായിരുന്നു. തന്‍റെ ഭാര്യയെങ്കിലും തന്നെ കൈവെടിയാതിരുന്നല്ലോയെന്ന ആശ്വാസമായി രുന്നു അദേഹത്തിന്.

വോട്ടെണ്ണല്‍  കഴിഞ്ഞ രാത്രി ഉറക്കം കിട്ടാതെ കിടക്കപായയില്‍ ഞെരിപിരി കൊണ്ട കെട്ടിയോള്‍ കുഞ്ഞീബിയെ ഹാജിയാര്‍ ആശ്വസിപ്പിച്ചു. അതൊന്നും പക്ഷെ കുഞ്ഞീബിയുടെ കാറും കോളും നിറഞ്ഞ മനസ്സിനെ ശാന്തമാക്കിയില്ല. തന്‍റെ മനസ്സിനെ നിയന്ത്രിക്കാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും അവസാനം കുഞ്ഞീബിക്ക് നിയന്ത്രണംവിട്ടു. "സത്യം പറ മനുഷ്യാ... ഏതാ ങ്ങക്ക്  കിട്ടിയാ ആ ഒറ്റവോട്ട്??  ങ്ങള്‍ടെ മറ്റോളതല്ലേ അത്?"

Wednesday, October 27, 2010

ചീരുത്തള്ളയുടെ ഉറച്ച വോട്ട്

തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ - 1

ഒരു കുന്നിന്‍ മുകളിലായിരുന്നു ചീരുത്തള്ളയുടെ വീട്. അടുത്തെങ്ങും വേറെ വീടുകളില്ലാത്തതിനാല്‍ ചീരുത്തള്ളയെ വോട്ടു ചെയ്യിക്കാന്‍ സാധാരണയായി ആരും വരാറില്ലായിരുന്നു. പ്രായം ഒത്തിരിയായ തിനാല്‍ ഒറ്റയ്ക്ക് പോകാന്‍ ചീരുത്തള്ളക്കും വയ്യ.
എന്നാല്‍ ആ വര്‍ഷത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചീരുത്തള്ളയെത്തേടി ലീഗുകാരെത്തി. ശക്തമായ മത്സരമാണ്. ഓരോ വോട്ടും വിലപ്പെട്ടത്. മരണക്കിട ക്കയില്‍ കിടക്കുന്നവരെപ്പോലും ഒരു പാര്‍ട്ടിയും വെറുതെ വിട്ടില്ല.
കാലത്ത് തന്നെ ചീരുത്തള്ളയെത്തേടി നാസറും മജീദും ചെന്നു. ഒന്നൊന്നര മണിക്കൂര്‍ വേണ്ടി വന്നു ചീരുത്തള്ളയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍‍. കസേരയിലിരുത്തി കുന്നിറക്കി, ജീപ്പില്‍ ബൂത്തിലെത്തിച്ചു. വോട്ടു ചെയ്യേണ്ട രീതിയെ ക്കുറിച്ചും ചിഹ്നത്തെക്കുറിച്ചും നാസര്‍ ജീപ്പിലിരുന്നു ചീരുത്തള്ള യോടു പ്രസംഗിച്ചു. വര്‍ഷങ്ങള്‍ക്കുമുന്‍പ് തന്നെ ഇട്ടേച്ചുപോയ കെട്ടിയോനെയും കല്യാണത്തിനുശേഷം തിരിഞ്ഞുനോക്കാത്ത മകനെപ്പറ്റിയും പരിതപിച്ചുകൊണ്ടിരുന്ന ചീരുവമ്മ പക്ഷെ അതൊന്നും കേട്ടില്ല. എന്നാലും കോണിക്ക് കുത്താമെന്നു അവര്‍ നാസറിന് ഉറപ്പു കൊടുത്തു.
ജീപ്പില്‍നിന്നും ചീരുത്തള്ളയെ ലീഗുകാര്‍ താങ്ങി ബൂത്തിലെത്തിച്ചു. തള്ളക്കു കണ്ണിനു കാഴ്ച കുറവാണെന്നും അതിനാല്‍ ഓപ്പണ്‍ വോട്ടു ചെയ്യിക്കാമെന്നും ജാഫര്‍ അഭിപ്രായപ്പെട്ടു. തനിക്കു കാഴ്ചയില്ലെന്ന കമന്റ് കേട്ട ചീരുത്തള്ളയുടെ സ്വഭാവം മാറി. "ഫ്ഭ!" തന്‍റെ തന്ത കൊമ്പന്‍ സൈതലവിക്കാടാ കണ്ണ് കാണാത്തത്." ഒരൊറ്റ ആട്ട്, ജാഫറിനു നേരെ. "
"തിരഞ്ഞെടുപ്പായിപ്പോയി. അല്ലെങ്കില്‍ തള്ളയെ ഞാന്‍ ചവിട്ടിക്കൂട്ടിയേനെ..." കൊമ്പന്‍ പിറുപിറുത്തുകൊണ്ട് പതിയെ വലിഞ്ഞു. കരിക്കട്ട പോലുള്ള കൊമ്പന്‍ ജാഫറിനെ തിരിച്ചറിഞ്ഞെങ്കില്‍ തള്ളയുടെ കണ്ണിനു ഭയങ്കര മൂര്‍ച്ച തന്നെ, നാസര്‍ മനസ്സില്‍ കരുതി. സ്ലിപ്പും കൊടുത്തു അവരെ ബൂത്തിലേക്ക് വിട്ടു അവന്‍ പുറത്തിറങ്ങി.
"അത് ഉറച്ച വോട്ടാ... ഞമ്മള് പറഞ്ഞാല്‍ പിന്നെ തള്ള മാറ്റിക്കുത്തില്ല." ഒരു വോട്ടു കൂടി ഉറപ്പിച്ച അഹങ്കാരത്തില്‍ നാസര്‍ നെഞ്ച് ഒന്നുകൂടെ വിരിച്ചു.
വോട്ടു ചെയ്തു പുറത്തേക്ക് വരുന്ന ചീരുത്തള്ളയെക്കണ്ടപ്പോള്‍ നാസര്‍ മജീദിനെ വിളിച്ചു. "മജീദേ, കാറെടുക്ക്."
ചീരുവമ്മയുടെ കൈയും പിടിച്ചു കാറിലേക്ക് നടക്കുന്നതിനിടയില്‍ നാസര്‍ ചോദിച്ചു. "കോണിക്കന്നെല്ലെ മ്മച്യെ കുത്ത്യെ?"
"ഒന്നും പറേണ്ടന്‍റെ കുട്ട്യേ... കോണ്യോക്കെകൂടെ ചെരിഞ്ഞാ കെടക്കണെ... ഇന്നാലും ചീരു അയിനെന്നെ കുത്ത്യെ.." ചെരിഞ്ഞ കോണിയോ??? നാസറി നൊന്നും മനസ്സിലായില്ല.
"ചതിച്ചല്ലോ പടച്ചോനെ....." കൊമ്പന്‍ ജാഫര്‍ തലയില്‍ കൈ വെച്ചു. "കണ്ണ് കാണാതെ ഈ തള്ള തോണിക്കാണല്ലോ കുത്തിയത്."
ഠിം!!! നാസറിന് തലയില്‍ കൂടം കൊണ്ട് ഇടികിട്ടിയതുപോലായി. തന്‍റെ കയ്യിലിരുന്ന ചീരുത്തള്ളയെ കഴുത്ത് ഞെരിച്ചു കൊല്ലാനുള്ള ദേഷ്യമുണ്ടായി രുന്നു അവന്. ഒന്നും മിണ്ടാതെ അവരെ കാറിലേക്കിട്ടു അവന്‍ മെല്ലെ സ്കൂട്ടായി.

(ത്രികോണ മത്സരം നടക്കുന്ന വാര്‍ഡില്‍ ലീഗും ഇടതുപക്ഷവുമായിരുന്നു പ്രധാന മത്സരം. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ലീഗ് വിമതന്‍റെ ചിഹ്നമായിരുന്നു തോണി.)

Tuesday, September 28, 2010

ഡോക്ടറെയാരു ചികിത്സിക്കും?

ലോലനെ കുറിച്ച്  നാട്ടുകാര്‍ക്കെല്ലാം ഒരേ അഭിപ്രായമാണ് - "പേര് പോലെ തന്നെ കോലവും." സ്നേഹക്കൂടുതല്‍ കൊണ്ടും ശരീരപ്രകൃതി കൊണ്ടും അവനെ എലുമ്പന്‍, തോട്ടി, നൂലന്‍, ടവര്‍ ലോലന്‍ തുടങ്ങിയ പല ഓമനപേരുകളിലും നാട്ടുകാര്‍ വിളിച്ചു. ഓരോ തവണയും ഈ വിളികള്‍ കേള്‍ക്കുമ്പോള്‍ അവന്‍ തന്‍റെ  അച്ഛനമ്മമാരെ ശപിച്ചുകൊണ്ടിരുന്നു. ലോലന്‍ എന്ന പേരിട്ടത് കൊണ്ടാണ് താന്‍ ഇത്രേം മെലിഞ്ഞുപോയത് എന്നാണ് അവന്‍റെ പക്ഷം.  "പേര് പോലെ തന്നെ കോലവും" എന്ന വിശേഷണം കൂടി കേള്‍ക്കുന്നതോടെ അവന്‍റെ കോമ്പ്ലെക്സ് ബുര്‍ജ് ദുബായ് കണക്കെ ഉയരും.

സത്യത്തില്‍ ലോലന്‍ അത്ര മെലിഞ്ഞിട്ടോന്നുമല്ല. അവനേക്കാളും മെലിഞ്ഞ, ഞാനടക്കമുള്ള ഒരുപാടാളുകള്‍ നാട്ടിലുണ്ട്. ലോലന്‍റെ പ്രധാന പ്രശ്നം തടിയില്ലായ്മയല്ല. കോമ്പ്ലക്സ്... മുടിഞ്ഞ കോമ്പ്ലക്സ്. ദൈവം തമ്പുരാന്‍ ബുദ്ധി, സൌന്ദര്യം, വിവേകം, ധൈര്യം ഇത്യാദി ചേരുവകളുടെ കൂടെ ഇത്തിരി കോമ്പ്ലക്സ് കൂടി ചേര്‍ത്താണ് എല്ലാരേം പടച്ചതെങ്കില്‍, ലോലന്‍റെ കാര്യത്തില്‍ ചെറിയൊരു പിഴവ് പറ്റിയെന്നാണ് അവന്‍റെ ആത്മ സുഹൃത്തായ കട്ട നാസര്‍ പറയുന്നത്. ലോലനെ കോമ്പ്ലക്സ് മാത്രം ഉപയോഗിച്ചാണത്രേ പടച്ചത്.

തടി കൂട്ടാന്‍ ലോലന്‍ തേടാത്ത വഴികളില്ല, കുടിക്കാത്ത മരുന്നുകളില്ല, സമീപിക്കാത്ത വൈദ്യന്മാരില്ല. കാശു വളരെയതികം ചിലവഴിച്ചു... മരുന്ന് കമ്പനിക്കാര്‍ തടിച്ചു കൊഴുത്തതല്ലാതെ ലോലന്‍റെ ശരീരത്തില്‍ അരക്കഴഞ്ച് പോലും ഇറച്ചി വെച്ചില്ല..

ആയിടക്കാണ്‌ വയനാട്ടില്‍ നിന്നുള്ള ഒരു ആദിവാസി സംഘം നാട്ടിലെത്തിയത്. കഷണ്ടി, അസൂയ തുടങ്ങി പല രോഗങ്ങള്‍ക്കും മരുന്നുമായി നാട്ടില്‍ കറങ്ങിയ അവരുടെയടുത്ത് വണ്ണം വെക്കാനുള്ള മരുന്നുണ്ടെന്ന് ആരോ പറഞ്ഞു കേട്ട് ലോലന്‍ അവരെ സമീപിച്ചു. ഒരു മാസത്തെ മരുന്ന് സേവിച്ചാല്‍ ഫലം ഗ്യാരണ്ടിയാണത്രെ!!!...

ദോഷം പറയരുതല്ലോ... ഒരാഴ്ച കൊണ്ട് തന്നെ മരുന്നിന്‍റെ ഫലം കണ്ടു തുടങ്ങി... ഒരു മാസം കൊണ്ട് അത്യാവശ്യം വണ്ണമൊക്കെ വെച്ചു... ലോലന് സന്തോഷമായി.. നാട്ടുകാര്‍ക്കും.... തടിയില്ലാത്തത് കാരണം മുടങ്ങിക്കൊണ്ടിരുന്ന കല്യാണവും ശരിയായി...

പക്ഷെ ഒരു മാസം കഴിഞ്ഞു, മരുന്ന് തീര്‍ന്നതോടെ കഥയാകെ മാറി. കാറ്റൊഴിച്ചു വിട്ട ബലൂണ്‍ കണക്കെ ലോലന്‍ മെലിഞ്ഞു പഴയതു പോലെയായി...

ആകെ തളര്‍ന്ന ലോലന്‍ വീട്ടില്‍നിന്നും പുറത്തിറങ്ങാതായി. ഒരുദിവസം ലോലന്‍റെ വീട്ടിലെത്തിയ സുഹൃത്ത് കട്ട നാസര്‍ ലോലനോട് പറഞ്ഞു. "നീ ഒരു കാര്യം ചെയ്. നമ്മുടെ നാരായണന്‍ ഡോക്ടറെ ഒന്നു കാണ്. ഭയങ്കര കൈപുണ്യമാണെന്നാ കേട്ടത്."

ഏതായാലും ഇതും കൂടി ഒന്നു പരീക്ഷിക്കുക തന്നെ. വൈകുന്നേരം അങ്ങാടിയിലുള്ള ഡോക്ടറുടെ ഒറ്റമുറി ക്ലിനിക്കില്‍ ചെന്നു. തിരക്ക് തീരുന്നതുവരെ കാത്തിരുന്നു. വളരെ വിശദമായി സംസാരിക്കണമെങ്കില്‍ അതാണ്‌ നല്ലതെന്ന് ലോലന് തോന്നി. എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ ഉള്ളില്‍ കടന്നു. കാര്യം പറഞ്ഞു...

നാരായണന്‍ ഡോക്ടര്‍ മറുപടിയൊന്നും പറഞ്ഞില്ല. കലാം സ്റ്റൈലിലുള്ള തന്‍റെ മുടിയില്‍ പതിയെ തടവിക്കൊണ്ട് ലോലനെ തന്നെ സൂക്ഷിച്ചു നോക്കികൊണ്ടിരുന്നു. ലോലന്‍ ആകാംഷയോടെ ഡോക്ടറെത്തന്നെ നോക്കി. ദൈവമേ ഇയാളൊന്നും പറയുന്നില്ലല്ലോ. ഒരു പക്ഷെ ചികിത്സയെ പറ്റി ആലോചിക്കുകയാവും.. ലോലന്‍ സമാധാനിച്ചു.

പെടുന്നനെ ലോലനെ അമ്പരപ്പിച്ചു കൊണ്ട് ഡോക്ടര്‍ തന്‍റെ കുപ്പായത്തിന്‍റെ കുടുക്കുകള്‍ പതിയെ അഴിക്കുവാന്‍ തുടങ്ങി. ആ നഗ്നമായ മെലിഞ്ഞ ശരീരം കണ്ടു ലോലന്‍ അന്തം വിട്ടു. വാരിയെല്ലുകള്‍ തെളിഞ്ഞു കാണുന്ന ഡോക്ടറുടെ നെഞ്ചിന്‍കൂട് ഒരു എക്സ്റെ കണക്കെ തോന്നി അവന്. വാ പൊളിച്ചു നില്‍ക്കുന്ന ലോലനെ നോക്കി തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ഡോക്ടര്‍ പറഞ്ഞു. "എടോ... താനെന്‍റെ ശരീരത്തിലേക്കൊന്നു നോക്ക്. തടി വെക്കാനുള്ള വല്ല മരുന്നുമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെ എല്ലും തോലുമായി നടക്കുമായിരുന്നോ." ഠിം... തലയിലൊരു ഉഗ്രന്‍ അടി കിട്ടിയതുപോലെയായി ലോലന്‍.

ഒന്നും മിണ്ടാതെ ലോലന്‍ ഇറങ്ങി നടന്നു. വഴിയില്‍ കാത്തു നിന്ന തന്‍റെ സുഹൃത്തിനെപ്പോലും ശ്രദ്ധിക്കാതെ അവന്‍ നടന്നു... പിന്നീടൊരിക്കലും തന്‍റെ തടിയെപ്പറ്റി ലോലന്‍ വിഷമിച്ചില്ല.

Monday, September 27, 2010

ഈ പരിപാടി നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്....

പിതൃശൂന്യമായ (ക.ട്: പലര്‍ക്കും) പല മൊബൈല്‍ മെസ്സെജുകളുടെയും പിതൃത്വം അടിച്ചേല്‍പ്പിക്കപ്പെട്ടവനാണ് നമ്മുടെ പാവം ടിന്‍റുമോന്‍. ഒരു നിഷ്കളങ്ക മനസ്സുകാരന്‍റെ  മണ്ടത്തരങ്ങളും തറുതലയും കുറിക്കു കൊള്ളുന്ന മറുപടിയും നമ്മെ പലപ്പോഴും ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്തു. ഇടക്കെപ്പോഴോ ടിന്‍റുമോന്‍ മുതിര്‍ന്നപ്പോള്‍ മെസ്സെജുകളിലെ നിഷ്കളങ്കതയും നഷ്ടമായി. അശ്ലീലവും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അടങ്ങിയ മെസ്സജുകളായി പിന്നെ ടിന്‍റുമോന്‍റെ പേരില്‍ കറങ്ങിത്തിരിഞ്ഞത്.... എന്നാലും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാത്തവയായിരുന്നു ടിന്‍റുമോന്‍റെ മിക്ക SMS ഫോര്‍വേര്‍ഡുകളും.

എന്നാല്‍  ടിന്‍റുമോന്‍ പോലും അയക്കാന്‍ മടിച്ച കൂതറ മെസ്സജുകളാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ഇന്റര്‍നെറ്റ്‌  സേവനദാതാവായ ബി.എസ്.എൻ.എൽ. ഉപഭോക്താക്കള്‍ക്കയക്കുന്നത്.  
ബി. എസ്. എന്‍. എല്ലിന്‍റെ അങ്ങേയറ്റം ലൈംഗികചുവയുള്ള മെസ്സജുകള്‍ കാരണം വലഞ്ഞിരിക്കുകയാണ് ജില്ലയില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥിനി. BSNL വുമന്‍ പവര്‍ പ്ലാന്‍ പ്രകാരം ഒരു പോസ്റ്റ്‌ പെയ്ഡ് കണക്ഷനെടുത്തു എന്ന തെറ്റ് മാത്രമേ ആ പാവം ചെയ്തിട്ടുള്ളൂ.. LOVE TIPS FOR GIRLS എന്ന പേരിലാണ് മെസ്സജുകള്‍ വരുന്നത്. "Write I LOVE YOU on a piece of paper and put it through the glass windows of a car" തുടങ്ങിയ തട്ടുപൊളിപ്പന്‍ മെസ്സജുകളാണ് ആദ്യം ലഭിച്ചിരുന്നത്..പിന്നീട് കഥ മാറി. താന്‍ ഒരിക്കലും ആവശ്യപ്പെടാതെതന്നെ BSNL സംഭാവന നല്‍കിയ സേവനം ക്യാന്‍സല്‍ ചെയ്യാന്‍ ആവുന്നത്ര ശ്രമിച്ചിട്ടും രക്ഷയില്ലത്രേ...ക്യാന്‍സല്‍ ചെയ്യാനുള്ള റിക്വസ്റ്റ് രജിസ്റ്റര്‍ ചെയ്തതായി പലവട്ടം മെസ്സജുകള്‍ വന്നു... വിളിച്ചു പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. എന്ന് മാത്രമല്ല, ഇപ്പോഴും ദിനേന മെസ്സജുകള്‍ വന്നു കൊണ്ടിരിക്കുന്നു.

ഇതാ ചില സാമ്പിള്‍ 'വെടിക്കെട്ട്'‌ മെസ്സേജുകള്‍

A girl to her Mom: Son of our neighbor has his personal organ like pea nut.
Mother: Is it too small?
Girl: No. It is salty
Message Centre: 919442299997 on 24/09/20, 10:15:20

*************************

Teacher: Why are you late?
Student: My dad told me to take our cow to bull
Teacher: Can't your dad do it?
Student: No sir. only bull can do it
Message Centre: 919442499997 on 25/09/2010 at 12:11:58

*************************

Q: What is the differene between a computer and a women?
Ans: A computer does not laugh at a three and a half inch long floppy while it is inserted.
Message Centre: 91944249999 on 26/09/10 at 10:42:47

*************************

Jack: Why should be not dance naked?
Jill: Because the body has a special part that doesn't stop moving even if the music stops.

Message Centre: 91944249999 on 27/09/10 at 11:14:46

Thursday, September 23, 2010

അയോധ്യ വിധി: മാധ്യമങ്ങളോടൊരു വാക്ക്

ലോകം മുഴുവനും കാതോര്‍ത്തിരിക്കുന്ന ആ വിധിക്ക് മണിക്കൂറുകള്‍ മാത്രം... ബാബറി മസ്ജിദിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച അലഹബാദ് ഹൈക്കോടതിയുടെ വിധി പുറത്തുവരുമ്പോള്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പഴുതടച്ച സുരക്ഷാ സന്നാഹങ്ങളാണ് രാജ്യം മുഴുവന്‍ ഒരുക്കിയിരിക്കുന്നത്. വിധി എന്ത് തന്നെയായാലും പ്രകൊപിതരാകരുതെന്നും സംയമനം പാലിച്ച് കോടതി വിധിയെ മാനിക്കണമെന്നുമാണ് രാഷ്ട്രീയ നേതാക്കളും മത സംഘടനകളും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. 

എന്നാല്‍ വിധിയും അതിനു ശേഷമുള്ള കാര്യങ്ങളും മാധ്യമങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്യുമെന്നാണ് ഭൂരിഭാഗവും ഉറ്റുനോക്കുന്നത്. റീഡര്‍ഷിപ്പും
ടി ആര്‍ പി റേറ്റിങ്ങും മാത്രം ലക്‌ഷ്യം വെച്ചുള്ള മാധ്യമ പ്രവര്‍ത്തനത്തിന്‍റെ വൃത്തികെട്ട രൂപങ്ങള്‍ ഒരുപാട് കണ്ടിട്ടുള്ള ഓരോ ഭാരതീയനും ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഏറെയുണ്ട്. 

മാധ്യമങ്ങളുടെ നിരുത്തരവാദപരമായ റിപ്പോര്‍ട്ടിംഗ് പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കുമെന്നതിനാലാവണം, കേസില്‍ വിധിപറയുന്ന ദിവസം അലഹബാദ് ഹൈകോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കെര്‍പ്പെടുതിയിരിക്കുന്നത്.

അതുപോലെ ഇന്ത്യയിലെ പത്രാധിപന്മാരുടെ സംഘടനയായ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ കോടതി വിധി സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുമ്പോള്‍ പരമാവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍  രാജ്യത്തിനകത്തും പുറത്തുമുള്ള പത്ര മാധ്യമങ്ങളോടാവശ്യപെട്ടിടുണ്ട്. പ്രസ്തുത കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ഏര്‍പെടുത്തെണ്ട പല സുപ്രധാന നിര്‍ദേശങ്ങളും അടങ്ങിയിട്ടുള്ള ആ വാര്‍ത്ത പോലും മലയാള മാധ്യമങ്ങള്‍ തമസ്കരിച്ചു.

വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന ലൈനില്‍ മണ്ടത്തരങ്ങളും അബദ്ധങ്ങളും യാതൊരു ഉളുപ്പുമില്ലാതെ പ്രേഷകരുടെ മുന്‍പില്‍ വിളമ്പിയും ഇരകളുടെയും വാര്‍ത്തകള്‍ കാണുന്നവന്‍റെ/കേള്‍ക്കുന്നവന്‍റെ വികാര വിചാരങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെയും  ഉറഞ്ഞു തുള്ളുന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ ഈയൊരു സവിശേഷ സാഹചര്യത്തിലെങ്കിലും എഡിറ്റേഴ്സ് ഗില്‍ഡിന്‍റെ നിര്‍ദേശങ്ങള്‍ മാനിക്കേണ്ടതാണ്.

വിധിയുമായി ബന്ധപ്പെട്ട വാര്‍ത്തകളും അഭിപ്രായ പ്രകടനങ്ങളും അങ്ങേയറ്റം ഉദ്യോഗജനകമോ, വൈകാരികമോ, പ്രകോപനപരമോ ആയിരിക്കരുതെന്നാണ് ഗില്‍ഡിന്‍റെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്.  ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയിലും മറ്റു പരിപാടികളിലും 1992 ഡിസംബര്‍ ആറിലെ ബാബറി മസ്ജിദ് തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട ചിത്രങ്ങളോ, ദൃശ്യങ്ങളോ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.  വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ച് യാതൊരു സംശയതിനുമിടനല്‍കാത്തവിധത്തിലായിരിക്കണം വാര്‍ത്തകള്‍ നല്‍കേണ്ടത്. എഡിറ്റോറിയല്‍ വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നവരുടെ അറിവോടെയായിരിക്കണം ഓരോ വാര്‍ത്തയും കൊടുക്കുന്നത്.

അതുപോലെതന്നെ ആഹ്ലാദ / പ്രതിഷേധ പ്രകടനങ്ങളുടെ ചിത്രങ്ങള്‍/ദൃശ്യങ്ങള്‍, ബ്ലര്‍ബുകള്‍, സ്കെച്ചുകള്‍  എന്നിവ  നല്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും എഡിറ്റേഴ്സ് ഗില്‍ഡിന്‍റെ നിര്‍ദേശങ്ങളില്‍ പറയുന്നു.

എന്നാല്‍ ഇതെല്ലാം വെറും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ മാത്രം. എത്രപേര്‍ ഇതു ഭാഗീകമായെങ്കിലും പാലിക്കുമെന്ന് കണ്ടറിയെണ്ടിയിരിക്കുന്നു.  എല്ലായ്പ്പോഴും കൊട്ടിഘോഷിക്കുന്ന self-imposed censorship ന്‍റെ ഭാഗമായിട്ടെങ്കിലും ഇത്തിരി വിവേചനത്തോടെ, പക്വതയോടെ ഇതിനെ കൈകാര്യം ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Wednesday, September 22, 2010

മൂന്നാമത്തെ വരം

ബ്ലോഗില്‍ ആയിരം പോസ്റ്റ്‌ തികച്ചതിന്‍റെ ആഘോഷം കഴിഞ്ഞുവന്ന ശേഷം കിട്ടിയ കമന്റുകളെല്ലാം വാരിക്കെട്ടി ചാക്കിലാക്കുകയായിരുന്നു ചാര്‍ലി. പിന്നെ നേരെ ഗൂഗിളില്‍ കയറി. ആയിരത്തി ഒന്നാമത്തെ പോസ്റ്റ്‌ ഗുമ്മുള്ളതക്കാന്‍ ഒരു വിഷയവും തേടി അലഞ്ഞു. സൈറ്റുകളില്‍ നിന്നും സൈറ്റുകളിലേക്കുള്ള പ്രയാണത്തിനോടുവില്‍ വഴി തെറ്റി എത്തിപെട്ടത് അപരിചിതമായ മറ്റൊരു ബ്ലോഗ്‌ ലോകത്തില്‍. ദിക്കറിയാതെ ഉഴലുന്ന ചാര്‍ളിയുടെ മുമ്പില്‍ പെട്ടന്ന് ബ്ലോഗ്‌ ദേവന്‍ പ്രത്യക്ഷപ്പെട്ടു.

വത്സാ ...നിന്നില്‍ നാം പ്രസാദീച്ചിരിക്കുന്നു.... ആയിരം പോസ്റ്റ്‌ തികച്ചതിനു നാം നിനക്കൊരു വരം നല്‍കാം. നിന്‍റെ മൂന്നാഗ്രഹങ്ങള്‍ നാം സാധിച്ചു തരാം.

ചാര്‍ളിക്ക് സന്തോഷമായി.. ബ്ലോഗ്‌ ലോകത്ത് തനിക്കു വെല്ലുവിളിയായി വളര്‍ന്നു വരുന്ന അവനെ ഒതുക്കാന്‍ ഇതു തന്നെ വഴി. മൂന്നു വരങ്ങളും തന്‍റെ ബ്ലോഗ്‌ ശക്തിപെടുത്താനും അവന്‍റെ ബ്ലോഗിനെ തകര്‍ക്കാനും ഉപയോഗപ്പെടുത്താം. ചാര്‍ലി മനസ്സില്‍ കരുതി.

പക്ഷെ ഒരു വ്യവസ്ഥ യുണ്ട്. ബ്ലോഗ്‌ ദേവന്‍ പറഞ്ഞു. നീ എന്ത് ചോദിച്ചാലും അതിന്‍റെ പത്തിരട്ടി നിന്‍റെ എതിരാളിക്കും കിട്ടും.

അയ്യോ അത് പാരയാവുമല്ലോ... ചാര്‍ലി ആലോചിച്ചു. പണിയുണ്ട്... ലോകത്ത് ഏറ്റവും വലിയ ബുദ്ധിമാന്‍ താനാണെന്ന് അഹങ്കരിക്കുന്ന ചാര്‍ലി പിന്മാറിയില്ല..

സമ്മതിച്ചിരിക്കുന്നു ദേവോ... എന്‍റെ ബ്ലോഗിന് ദിവസവും പതിനായിരം ഹിറ്റുകള്‍ കിട്ടണം. ചാര്‍ലി തന്‍റെ ഒന്നാമത്തെ ആഗ്രഹം ദേവനെ അറിയിച്ചു. തന്‍റെ എതിരാളിക്ക് ഇതിന്‍റെ പത്തിരട്ടി ലഭിക്കും എന്ന് ദേവന്‍ മുന്നറിയിപ്പ് കൊടുത്തെങ്കിലും ചാര്‍ലി കുലുങ്ങിയില്ല.

തഥാസ്ഥൂ... ഇനി മുതല്‍ നിന്‍റെ ബ്ലോഗിനായിരിക്കും ബൂലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍.

രണ്ടാമതായി ചാര്‍ലിയുടെ ആഗ്രഹം തനിക്കു ദിവസവും പത്തു പോസ്റ്റുകളിടാന്‍ കഴിയണമെന്നായിരുന്നു.
തന്‍റെ എതിരാളിക്ക് ദിവസവും നൂറു പോസ്റ്റിടാനുള്ള കഴിവ് ലഭിക്കുമെന്നരിഞ്ഞിട്ടും ഇങ്ങനെയൊരു വരം ചോദിക്കുന്നതില്‍ ബ്ലോഗ്‌ ദേവന് അത്ഭുതം തോന്നി. പക്ഷെ ചാര്‍ലിക്ക് സംശയമോന്നുമില്ലയിരുന്നു. ബ്ലോഗേര്‍സിനെ ഒതുക്കാനുള്ള വിദ്യകള്‍ ഒരുപാട് കയ്യിലുള്ള തന്നെക്കുറിച് ബ്ലോഗ്‌ ദേവന് ഒരു ചുക്കുമറിയില്ലെന്നു അവനു തോന്നി.

തഥാസ്ഥൂ... ഇനി മുതല്‍ നിനക്ക് ദിവസവും പത്തു പോസ്റ്റുകള്‍ ഇടാനുള്ള കഴിവ് ലഭിക്കും. ദേവന്‍ രണ്ടാമത്തെ വരവും നല്‍കി.

തന്‍റെ എതിരാളിയുടെ ബ്ലോഗ്‌ കുളം തോണ്ടി, അവനെ ബൂലോകത്തുനിന്നും തുരത്താനുള്ള കുടിലത നിറഞ്ഞ ഒരു വരമായിരുന്നു ചാര്‍ലി മൂന്നാമതായി ദേവനോടാവശ്യപ്പെട്ടത്. എന്‍റെ ബ്ലോഗിന് ചെറിയൊരു വൈറസ്‌ ആക്രമണ മുണ്ടാവണം. ദേവന്‍ സമ്മതിച്ചു.

തഥാസ്ഥൂ ... നിന്‍റെ ബ്ലോഗിന് ചെറിയൊരു വൈറസ്‌ ആക്രമണമുണ്ടാവും.

ചാര്‍ളിക്ക് സമാധാനമായി..... ഭൂലോകത്ത് ഇനി ഞാനും എന്‍റെ ബ്ലോഗും മാത്രം ഒന്നാമന്‍....

പിറ്റേ ദിവസം രാവിലെ തന്‍റെ ബ്ലോഗ്‌ തുറന്ന ചാര്‍ലി കണ്ടു, കൂടുതല്‍ ഹിറ്റുകള്‍ ... മനസ് നിറയെ പുതിയ പോസ്റ്റിനുള്ള ആശയങ്ങള്‍... പിന്നെ വൈറസ്‌ ആക്രമണം കൊണ്ടാവും ആകെ മൊത്തം ഒരു ഉഷാരില്ലായ്മ ... എന്നാലും സാരമില്ല... തന്‍റെ എതിരാളിയുടെ ബ്ലോഗില്‍ ഇതായിരിക്കില്ലല്ലോ സ്ഥിതി... ചാര്‍ളിക്ക് സന്തോഷം അടക്കാനായില്ല.

ചാര്‍ലി കുത്തിയിരുന്ന് പോസ്റ്റുകള്‍ എഴുതാന്‍ തുടങ്ങി... താന്‍ എഴുതുന്നതിന്‍റെ പത്തിരട്ടി അവനും എഴുതുന്നുണ്ടാവും എന്നവനറിയാമായിരുന്നു. അവനു വിഷമമൊന്നും തോന്നിയില്ല... വൈറസ്‌ ആക്രമണം മൂലം ബ്ലോഗിന്‍റെ പെര്‍ഫോര്‍മന്‍സ് ദിവസം തോറും കുറഞ്ഞു വരുകയാണ്... ഇതിന്‍റെ പത്തിരട്ടി അവനും ഉണ്ടാവുമല്ലോ...അവന്‍റെ ബ്ലോഗിപ്പോള്‍ പണ്ടാരമടങ്ങിയിട്ടുണ്ടാവും.. ചാര്‍ളി ആശ്വസിച്ചു....

ദിവസങ്ങള്‍ക്കു ശേഷം ചാര്‍ലി തന്‍റെ എതിരാളിയുടെ ബ്ലോഗൊന്നു സന്ദര്‍ശിച്ചു........ ഹെന്‍റെ ബ്ലോഗ്‌ മുത്തപ്പാ... വെളുക്കാന്‍ തേച്ചത് പാണ്ടായോ?? ഞാനെന്താണീ കാണുന്നത്?? ദിനവും നൂറിനടുത്ത പോസ്റ്റുകള്‍. പിന്നെ ഹിറ്റുകളുടെ കുത്തൊഴുക്ക്.... വൈറസ്‌ ആക്രമണത്തിന്‍റെ പൊടി പോലുമില്ല... പോസ്റ്റുകളും ഹിറ്റുകളും പിന്നെ കമന്റുകളും ചാര്‍ളിയെ നോക്കി കൊഞ്ഞനം കുത്താന്‍ തുടങ്ങി.

എതിരാളിയുടെ ബ്ലോഗിനെ ബാധിച്ച വൈറസ്‌ ചാര്‍ളിയുടെ ബ്ലോഗിനെ ആക്രമിച്ചതിനെക്കാള്‍ പത്ത് മടങ്ങ്‌ ചെറുതായിരുന്നു.....

Thursday, September 9, 2010

ചെറിയ പെരുന്നാള്‍ ആശംസകള്‍.....


ഒരു മാസക്കാലത്തെ വ്രതാനുഷ്ടാനത്തിനും ആത്മ സംസ്കരണത്തിനും ശേഷം....

പുത്തനുടുപ്പിന്‍റെ തിളക്കവും മയിലാഞ്ചിയുടെ പരിമളവുമുള്ള.....

മറ്റൊരു ഈദുല്‍ ഫിത്വര്‍ കൂടി...

എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍......

Saturday, September 4, 2010

Y don't U do a Google?


രാജേഷ് വിളിച്ചിരുന്നു, രാവിലെ..

യു. ജി. സി. നെറ്റ് അപ്ലിക്കേഷന്‍ വിളിച്ചോയെന്നറിയാന്‍!!!

ഞാന്‍ പറഞ്ഞു, അറിയില്ലെന്ന്... Do a Google

അവന്‍ മറുപടിയൊന്നും പറഞ്ഞില്ല... ഒന്നു മൂളി


വീട്ടില്‍ നിന്നിറങ്ങാന്‍ നേരം ദുബൈയില്‍ നിന്നും അനിയന്റെ കോള്‍,

മാനാഞ്ചിറ എസ്. ബി. ഐ യുടെ ഫോണ്‍ നമ്പര്‍ എത്രയെന്നറിയാന്‍!!!
എനിക്കറിയില്ല... Do a Google
അവനും മറുപടിയൊന്നും പറഞ്ഞില്ല... ടക് ഫോണ്‍ കട്ട്‌ ചെയ്തു...


ധൃതിയില്‍ ബസ്‌ സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ അതാ പുറകില്‍ നിന്നൊരു വിളി,

അയല്‍പക്കത്തെ അഞ്ചാം ക്ലാസ്സുകാരന്‍, കയ്യിലൊരു പേപ്പറും പേനയുമായി...
അന്തരീക്ഷ മലിനീകരണത്തെക്കുരിച്ചൊരു പ്രൊജക്റ്റ്‌ തയ്യാറാക്കാന്‍ കുറെ വിവരങ്ങള്‍ വേണമത്രേ?
സമയമില്ല മോനെ... Do a Google
ഗൂഗിളോ? അവനൊന്നും മനസ്സിലായില്ല...


ഓഫീസിലെത്തിയപ്പോള്‍ അതാ ബോസ്സിന്‍റെ 'ഇ കത്ത്',
Google മെയിലില്‍!!!
കഴിഞ്ഞ മാസം വന്ന ഒരു പത്രറിപ്പോര്‍ട്ടിന്‍റെ കോപ്പി വേണം പോല്‍!!!
ഒന്നു Google ചെയ്‌താല്‍ കിട്ടില്ലേ അതൊക്കെ... എന്നെ ബുദ്ധിമുട്ടിക്കണോ വെറുതെ??
എന്ന് മനസ്സില്‍ തോന്നിയെങ്കിലും Google ചെയ്തു റിപ്പോര്‍ട്ട്‌ കണ്ടെത്തി മെയിലയച്ചു...


വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ അമ്മയുടെ ചോദ്യം, കാറിന്‍റെ കീയെവിടെയെന്നു???

ഞാനെടുത്തില്ല എന്നാണ് പറയാന്‍ ഉദ്ദേശിച്ച്ചതെങ്കിലും പറഞ്ഞപ്പോള്‍ മാറിപ്പോയി...
Google ചെയ്തു നോക്കാന്‍ മേലായിരുന്നോ???
അതിനു അമ്മയുടെ മറുപടി കയ്യിലുള്ള തവി കൊണ്ടായിരുന്നു!!!


വേദനിക്കുന്ന കയ്യുമായി ഞാന്‍ പെയിന്‍ ബാം തിരഞ്ഞു കുറെ നടന്നു...

കിട്ടിയില്ല... അവസാനം അനിയത്തിയുടെ സഹായം തേടി...
അവള്‍ പറഞ്ഞു...
I don't know. Why don't you do a Google?

Thursday, April 22, 2010

India - A land of many things, more cell-phones; less toilets

India, the land of Ganges, has the honour of being the land of many things. At different points of time, it was called by different names, some good, some bad and some ugly.

For many India is a Land of Festivals and Fairs. Those who are astonished by the religious plurality of the country called it a Land of Gods and Goddesses, Land of Rishis and Munis, Land of Religions, Land of Sufis and Saints, Land of Buddha, Land of Temples and so on.

Moved by the cultural diversity, natural bounty and the flora and fauna, many called it as the Land of Monsoon, Land of Diversity, Land of Elephants, Land of Snake Charmers, Land of Spices, Land of Flowers, Land of Ayurveda, Land of Rajas and Maharajas, Land of Contrasts, etc.

For business minded, India is a Land of Billion Opportunities. The proponents of peace would prefer to call it the Land of Ahimsa and Nonviolence. For the National Geographic Channel the country is a Land of Tigers.

For many, the ancient India was a Land of Mystery. To some it’s a Land of Wonders and Enigma and tourists call it a Land of Infinite Variety or a Land of Timeless Beauty.

For American documentary director Chip Duncan, India is the Land of Spirit and Mystique and writer Sanjeeb Baruah feels India as a Land of Thousand Contrasts.

Forget about those old and clichéd names. New names and positions are being bestowed on our mother India. Now the country has become a Land of Cellphones, to be precise, a land of more cell-phones and less toilets.

According to a new study released by the United Nations University, People in India have more access to a mobile telephone than to a toilet. In 2008, just 366 million of India's 1.2 billion people had access to a toilet, the report said, while 563.73 million were subscribers to a cell phone plan.

Wouldn't it be a tragic irony, as noted by the director of United Nations University, Zafar Adeel, ‘to think that in India, a country now wealthy enough that roughly half of the people own phones, about half cannot afford the basic necessity and dignity of a toilet?’

The study found that from 2000 to 2001, the number of people with cell phone plans in India was just 0.35 per 100 residents. Today, 45 out of 100 Indians now subscribe to plans.

At a meeting at the U.N. in 2000, global leaders pledged to improve access to sanitation around the world by 50 percent by the year 2015. While the U.N. report put an estimated cost of building a toilet at $300, including labor, it said that $358 billion would be needed to meet the global goals set forth in 2000.

Access to proper sanitation is a key component to public health because a lack of toilets results in the pollution of freshwater sources, the study noted. According to a 2008 report from the World Health Organization, 10 percent of all world illnesses is attributable to problems related to finding clean water. 



photo courtesy: google  

Tuesday, April 6, 2010

ഡാഡി മമ്മി വീട്ടില് ഇല്ലൈ.......

ഹേ ഡാഡി മമ്മി വീട്ടില് ഇല്ലൈ , തട പോട യാറും ഇല്ലൈ , വിളയാടുവോമാ ഉള്ളെ വില്ലാളാ........
ലേറ്റസ്റ്റ് തമിഴ് സിനിമാഗാന ഈരടികള്‍ അവനെ സ്വപ്നലോകത്തു നിന്നുണര്‍ത്തി. "ആരാണാവോ ഈ കൊച്ചു വെളുപ്പാന്‍കാലത്ത് മനുഷ്യനെ മെനക്കെടുത്താന്‍."

ഫോണ്‍ ഒാഫ് ചെയ്യാനാണ് ആദ്യം തോന്നിയത്. പക്ഷെ പെട്ടെന്ന്‍ ഒരു ഉള്‍വിളി. പുലരാന്‍ കാലത്ത് കാണുന്ന സ്വപ്നം ഫലിക്കുമെന്ന് കേട്ടിട്ടുണ്ട്. ഇനിയിത് അവളായിരിക്കുമോ? രണ്ടു ദിവസം മുന്‍പ് ലഭിച്ച ആ missed call! അവള്‍ വീടിലേക്ക്‌ വിളിച്ചതായി ദാ ഇപ്പൊ സ്വപ്നം കണ്ടതേ ഉള്ളു.

പതിയെ ഫോണ്‍ ചെവിയോടു ചേര്‍ത്തു. "ഹലോ രാജേഷ് ചേട്ടനല്ലേ".... അതെ കിളിനാദം. അവന്റെ ആഹ്ലാദം അണപൊട്ടിയൊഴുകി. എങ്കിലും പുറത്തു കാണിക്കാതെ അവന്‍ മറുവാക്ക് മൊഴിഞ്ഞു. "അതെ. ആരാണ്?"
"ഇത്ര പെട്ടന്ന് എന്നെ മറന്നോ? ഞാന്‍ സിസിലിയാ, സെന്റ്‌ തെരേസാസിലെ.." അവള്‍ ചിണുങ്ങി.

മനസ്സില്‍ സന്തോഷം അലതല്ലിയെങ്കിലും അവന്‍ നിയന്ത്രിച്ചു. ഇവളൊരു പൊട്ടി തന്നെ. ഇന്നലെ ഞാനിറക്കിയ നമ്പര്‍ നന്നായി ഏറ്റു. എന്നാലും ഇവള്‍ ഇത്ര പെട്ടന്ന് വീഴുമെന്നു കരുതിയതെ ഇല്ല.
"എന്താ പ്രത്യേകിച്ച്?" അവന്‍ ചോദിച്ചു.
"അതെന്താ അങ്ങിനെ ചോദിച്ചേ? എനിക്ക് നിങ്ങളെ വിളിക്കാന്‍ പാടില്ലേ? വിളിക്കണംന്ന് തോന്നി. വിളിച്ചു അത്ര തന്നെ. ഇഷ്ട്ടപെട്ടില്ലെങ്കില്‍ സോറി. ഞാന്‍ വെക്ക്വ." അവള്‍ പിണങ്ങാനുള്ള ഭാവമാണെന്നു തോന്നി.

"അല്ല. ചുമ്മാ ചോദിച്ചതാ. പറ." അവന്‍ മസില് വിട്ടു.
"വേറെ ഒന്നുമില്ല. ഒരു കാര്യം പറയാനുണ്ടായിരുന്നു." അവള്‍ പതുക്കെ അവന്റെ ചെവിയില്‍ മന്ത്രിച്ചു. "ഇന്ന്‍ എന്‍റെ വീട്ടില്‍ വരുമോ? അവിടെ ആരും ഉണ്ടാവില്ല."

ഒരു നിമിഷം വേണ്ടിവന്നു അവനു പ്രതികരണ ശേഷി തിരിച്ചു കിട്ടാന്‍. ഇതാ ഞാനെത്തി എന്ന് പറയാന്‍ തുടങ്ങുമ്പോഴേക്കും അപ്പുറത്ത് ഫോണ്‍ കട്ടായി. അവനൊന്നു തുള്ളിചാടണമെന്നു തോന്നി. ഡാഡി മമ്മി വീട്ടില്
ഇല്ലൈ , തട പോട യാറും ഇല്ലൈ...... ഒരു മൂളിപ്പാട്ടും പാടി അവന്‍ നേരെ ബാത്ത്റൂമിലേക്കോടി.

ഒരു മിനുട്ടിനുള്ളില്‍ എല്ലാം തീര്‍ന്നു. ബൈക്ക് എടുത്തു അവന്‍ കുതിച്ചു അവളുടെ വീട്ടിലേക്ക്. അഞ്ചു മിനിറ്റു കൊണ്ട് അവളുടെ വീട്ടിലെത്തി.....

അവള്‍ പറഞ്ഞത് ശരിയായിരുന്നു.
അവിടെ ആരും ഉണ്ടായിരുന്നില്ല... അവളും!!!!!!!!!!!!!!!

Wednesday, March 10, 2010

Where ever I went, she followed….

I met her for the first time at the railway station. Even though we didn’t talk anything, she was around me. She was there in the same compartment till the end.


Getting down from the train, I looked around hoping to see her again. But she just vanished to the crowd like a butterfly.


I met her again next week at the cinema theatre and we were together till the show is over. In fact, she didn’t let me to watch the film.


Later, we met often at various places; park, beach, bus stand… She was following me where ever I go!!!


Finally that too happened. She came to my bedroom. She stayed with me a whole night giving me a sleepless night!!!


When I woke up next day, she was not there in my bedroom. I was shocked when I realized that she left me without saying a good bye.


As I woke up from the bed, I could see a letter on my table…….


Hi,


Sorry dear. It’s getting late for me. I have to go. My mind doesn’t allow me to disturb your sleep. You are so sweet and I really did enjoy your company. It was a wonderful experience for me yesterday night.


With sweet kisses,


Lovingly yours,
Ms. MOSQUITO

Sunday, March 7, 2010

She also got that SMS!!!!!!!!!

A Small but Strong Love Story

Two true lovers were traveling on a bike. The boy rode the bike very fast.
Girl: I am getting scared. Pls slow down.
Boy: First you should hug me.
The girl did so....
Boy: This helmet is of no use for me. You may wear it.

The girl wore the helmet.


Next day, in the newspaper
Boy died in bike accident, girl seriously injured

What happened actually was while speeding on the bike, the boy understood that the brake had gone. Before dying, he wanted to FEEL the LOVE of his dear. He also wanted to SAVE her from being dead. So he made her to wear the helmet.

Quite interesting, right? True and likely to happen..... There are still guys who are willing to die for their gals...



Here is a new version of the story.....


Two true lovers were travelling on a bike. The boy rode the bike very fast.
Girl: I am getting scared. Pls slow down.

Boy: First you should hug me.

The girl did so....

Boy: This helmet is of no use for me. You may wear it.
The girl took the helmet and threw it away and said.
Next day, the newspapers carried this news

Boy and girl killed in bike accident


What happened actually was while speeding on the bike, the boy understood that the brake had gone. Before dying, he wanted to FEEL the LOVE of his dear. He also wanted to SAVE her from being dead. So he made her to wear the helmet. But reading his mind, she asked. Do you think that you are the only person who got that forward SMS? We will die together and let somebody rewrite that SMS.


How about this one? Will this happen ever? God knows!!!!!!!

Friday, January 1, 2010

ഹാപ്പി ന്യൂ ഇയര്‍



A§ns\ Hê hÀjw IqSn ISì t]mbn... {]tXyIns¨mìw kw`hn¡msX...

C\n 2010 Hê kw`h_lpeamhpsaì \ap¡v {]Xyin¡mw... Np½m.. shdpsX... shdpsXsb¦nepw....

At¸m FÃmhÀçw \à s]mf¸³ lm¸n \| CbÀ...

 

blogger templates | Make Money Online